Monday, May 31, 2010

ശംഖൊലി 2

ദിയിൽ പ്രപഞ്ചം ഉണ്ടായി.അത് ഊർജ്ജമായിരുന്നു.ഞാൻ അവിടെയുണ്ടായിരുന്നു.ഞാൻ ഊർജ്ജമായിരുന്നു.

പിന്നീട് ഊർജ്ജം ദ്രവ്യമായി മാറി,ഞാനും…

ദ്രവ്യത്തിൽനിന്ന് ആദ്യത്തെ അണുജീവികൾ ഉണ്ടായി.ജലവും വായുവും മണ്ണുമായിരുന്ന ദ്രവ്യംകൊണ്ടാണ് അവ ഉണ്ടായത്.അവയുടെ ഉള്ളിലെ ദ്രവ്യം നിരന്തരം പുറത്തേക്ക് പോവുകയും പുറത്തുള്ള ദ്രവ്യം ഉള്ളിലേയ്ക്ക് കയറുകയും ചെയ്തു.നിരന്തരമായ ചിട്ടയോടുകൂടിയ ഈ കൈമാറ്റപ്രക്രിയയെ ജീവൻ എന്നു വിളിച്ചു.ഞാൻ ആ ദ്രവ്യമായിരുന്നു.ഞാൻ ആ അണുജീവിയായിരുന്നു.

കോടാനുകോടി നിമിഷങ്ങളിലൂടെ മാസങ്ങളിലൂടെ സംവത്സരങ്ങളിലൂടെ ജീവൻ പരിണമിച്ചു.അണുജീവികൾ ഏകകോശജീവികളായും പിന്നീട് ബഹുകോശജീവികളുമായി മാറി.പുഴുക്കളും ഞണ്ടുകളും കൂന്തലുകളും സമുദ്രതാരങ്ങളുമുണ്ടായി.മത്സ്യങ്ങൾ ഉണ്ടായി.അവയിൽ ചിലത് കരയിലേക്ക് കയറിവന്ന് ഉഭയജീവികൾക്കും ഉരഗങ്ങൾക്കും ജന്മം നൽകി.ഉരഗങ്ങളിൽനിന്ന് കാലത്തികവിൽ സസ്തനികൾ ഉണ്ടായി.അവയാണ് വാനരന്മാരുടെ ഉറവിടം.വാനരന്മാർ മനുഷ്യവർഗ്ഗത്തെ ഉത്പാദിപ്പിച്ചു.ഒടുവിൽ ഇതാ,ഈ രൂപത്തിൽ,ഈ നാമത്തിൽ ഞാൻ ഉണ്ടായിരിക്കുന്നു.

ന്റെ ശരീരം ദ്രവ്യനിർമ്മിതമാണ്.വായുവും ജലവും മണ്ണുമാണിത്.ഈ കണികകൾക്ക് ഓർമ്മശക്തിയുണ്ടായിരുന്നെങ്കിൽ ഇവയോരോന്നും അവയുടെ പൂർവ്വരൂപങ്ങളെപ്പറ്റി പൂർവ്വനാമങ്ങളെപ്പറ്റി എന്തെല്ലാം പറയുമായിരുന്നില്ല…

ജീവൻ ഒന്നാണ്.എല്ലാ ജീവജാലങ്ങളുടെയും ജീവൻ ഒന്നായിച്ചേർന്ന് കെട്ടുപിണഞ്ഞ് കിടക്കുന്നു.ജീവിതം എന്നത് തുടർച്ചയായ ഒരു ഒഴുക്കാണ്.എല്ലാം എല്ലാം ഒഴുകുന്നു.നദിയിലെ ജലം പോലെ രൂപങ്ങൾ മാറുന്നു,എങ്കിലും എല്ലാം എല്ലാം ഒന്നാണ്.നമുക്കഹങ്കരിക്കാൻ ഒന്നുമില്ല.അഭിമാനിക്കാൻ ഏറെയുണ്ടുതാനും…

ജോൺസി [ആങ്ഖ് 1988ഫെബ്രുവരി]

Thursday, May 13, 2010

ഒരു പൂവിന്റെ വിടർച്ച,അറിവിന്റെയും….

ഴ നിറഞ്ഞ സ്വപ്നങ്ങളീൽ നിന്നുണർന്ന ഒരു പ്രഭാതം.മുഖം കഴുകി മുറ്റത്തേക്കിറങ്ങിയപ്പോൾ കണ്ടൂ,കറിവേപ്പിന്റെ കീഴിലൊരു പച്ചനിറം.ആകാംക്ഷയോടെ അടുത്തുചെന്നുനോക്കി.ഒരു ചെറിയ തണ്ടൂം പച്ചനിറമുള്ള ഇലകളും.എന്താണെന്ന് പെട്ടെന്നു പിടികിട്ടിയില്ലെങ്കിലും,പതുക്കെ മനസ്സിൽ ഓർമ്മകൾ ഓളംചുറ്റി വിടർന്നു.കഴിഞ്ഞ വേനലിന്റെ ഒടുവിൽ അവിടെ കുഴിച്ചിട്ടൊരു കറുത്ത പൂച്ചെടിവിത്താ‍യിരുന്നു അത്.

ന്റെ പൂങ്കുരുന്നേ,ഇത്ര നാളും ദീർഘസുഷുപ്തിയിലായിരുന്നോ നീ,മുളച്ചതേയില്ലല്ലോ എന്നോർത്ത് വിഷമിച്ചതായിരുന്നല്ലൊ ഞാൻപിന്നെ,ദിവസവും പകലിത്തിരിനേരം അതിനുമുന്നിൽ ധ്യാനിച്ചിരിക്കുക പതിവായി.ഓരില ഈരിലയായി,പിന്നെ നീണ്ട വള്ളീയായി മരത്തിൽ ചുറ്റിപ്പിണഞ്ഞ് അതങ്ങനെ വളർന്നുകൊണ്ടെയിരുന്നു.പിന്നെ പൂമൊട്ടുകൾ നിറഞ്ഞുവന്നു,പൂക്കളായി,പൂക്കാലം തന്നെയായി.വയലറ്റു നിറത്തിൽ അരികിൽ വെള്ള അതിരിട്ട് പട്ടുപോലെ നേർത്ത ഇതളൂകളുള്ള പൂക്കൾ.കിഴക്ക് വെള്ള കീറും മുമ്പ് പൂമൊട്ടുകൾ കൂമ്പിയിരിക്കുകയാവും. അപ്പോഴടുത്തുചെന്നാൽ ഉഷസ്സ് അതിനുള്ളിലേയ്ക്ക് പ്രവഹിക്കുന്നതും, മെല്ലെ,വളരെ മെല്ലെ അതിനെയുമ്മവച്ചുണർത്തുന്നതും കാണുമായിരുന്നു.ഒരു പൂവ് വിരിയുന്നത് അതിന്റെ പൂർണ്ണതയിൽ ജീവിതത്തിലൊരിക്കലെങ്കിലും ഉൾക്കൊണ്ടിട്ടുണ്ടെങ്കിൽ പ്രകൃതിയെയും ഈശ്വരനെയും കുറിച്ച് നാം അറിയുന്നു,സംശയങ്ങളേതുമില്ലാതെതന്നെ...

ചെടികൾക്ക് മനുഷ്യമനസ്സുമായി ആശയവിനിമയം ചെയ്യാൻ കഴിയുമെന്ന് ആദ്യമായി കണ്ടെത്തിയത് ഭാരതീയ ശാസ്ത്രജ്ഞൻ ജെ.സി. ബോസാണ്.മണ്ണിൽ പച്ചപ്പട്ടു വിരിയിക്കുന്ന കൃഷിക്കാരന്റെയും ആഴക്കടലിൽനിന്ന് മുത്തൂവാരുന്ന മുക്കുവന്റെയും കൂടെക്കഴിഞ്ഞ് അവർ പറയുന്ന അനുഭവങ്ങൾക്ക് ചെവികൊടുത്തുകൊണ്ടാണ് അദ്ദേഹം പ്രകൃതിയേയും മനുഷ്യനെയും കുറിച്ച് തന്റെ ദർശനങ്ങൾക്ക് രൂപംകൊടുത്തത്.ജീവനുള്ളവയും ഇല്ലാത്തവയും തമ്മിലുള്ള അതിർവരമ്പുകൾപോലും വളരെ നേർത്തതും അസ്പഷ്ടവുമായതാണെന്ന് അദ്ദേഹം പറഞ്ഞു.

ദാഹരണമായി ,ഒരു ലോഹത്തകിടിന്റെ സ്പന്ദനങ്ങൾ ഏതെങ്കിലും ഒരു ജീവിയുടെതിൽനിന്ന് വേർതിരിച്ചറിയാനാവില്ലെന്ന് അദ്ദേഹം പരീക്ഷണങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.അങ്ങനെവരുമ്പോൾ ജീവനുള്ള വസ്തുക്കളിൽനിന്ന് ‘ചലനമില്ലായ്മ’എന്നൊരു സ്വഭാവത്താൽ മാത്രം വേർതിരിക്കപ്പെട്ട സസ്യലോകത്തിന് അതിനു ചുറ്റും നടക്കുന്ന എല്ലാ സംഭവങ്ങളോടും പ്രതികരിക്കാനുള്ള കഴിവുണ്ടായിരികുമെന്ന നിഗമനത്തിലെത്തിച്ചേർന്നു ബോസ്.

ലനമില്ലായ്മ‘ എന്നതുതന്നെ അതിന്റെ വിശാലമായ അർഥത്തിൽ നോക്കുമ്പോൾ തെറ്റാണെന്നു കാണാം.കാരണം സസ്യങ്ങളൂടെ പ്രകാശാഭിഗതി [ Phototropism] ,വേരുകളുടെ ചലനം ഇവ തന്നെ.സസ്യങ്ങളുടെ ഇലകൾ തൊട്ട് വേരുകൾ വരെ സദാ ജാഗരൂകരായിരിക്കുന്നവയാണ്.ഒരു പൈൻ മരത്തിന് ക്ലോറോഫോംനൽകി മയക്കിയശേഷം അത് നിന്നിടത്തുനിന്ന് മാറ്റി വേറൊരിടത്തേക്ക് നട്ടപ്പോൾ ഞെട്ടൽ [shock ] ഒഴിവാകുകയും പുതിയ സ്ഥലത്ത് പഴയതുപോലെതന്നെ വളർന്നുവരികയും ചെയ്തുവത്രെ.

ജീവികൾക്കുള്ളതുപോലെതന്നെ സസ്യങ്ങൾക്കും ഒരു സിരാഘടനയുണ്ടെന്ന് ബോസ് തെളിയിച്ചു.അതിന്റെ പ്രതികരണങ്ങൾ പേശീസ്പന്ദനങ്ങളോട് താരതമ്യം ചെയ്യാവുന്നവയാണ്.ക്രെസ്ക്കോഗ്രാഫ് എന്ന ഉപകരണമുപയോഗിച്ച് സസ്യത്തിൽനിന്നു വരുന്ന സ്പന്ദങ്ങളെ രേഘപ്പെടുത്തിവയ്ക്കാൻ ബോസിനു കഴിഞ്ഞീട്ടിണ്ട്.ഒരു സസ്യം അതിനെ നേരിടാൻ കത്രികയുമായി വരുന്ന ശാസ്ത്രജ്ഞനെയും കൌതുകം മാത്രമണിഞ്ഞ് വരുന്ന സൌന്ദര്യാരാധകനെയും വേർതിരിച്ചുകാണുന്നുണ്ടെന്ന് ഈ സ്പന്ദങ്ങൾ മുഖേന ബോസ് വെളിപ്പെടുത്തി….

തിയോഡോർ റൊസാക്ക് പറയുന്നു:“പ്രകൃതി ഔത്സുക്യത്തെ സ്വാഗതം ചെയ്യുന്നു.എന്നാൽ കടന്നാക്രമണത്തെ ചെറുക്കുന്നു”ആധൂനിക ശാസ്ത്രം മുഴുവൻ നീങ്ങിക്കൊണ്ടിരിക്കുന്നത് കടന്നാക്രമണത്തീന്റെ പാതയിലൂടെയാണ്.ഒരു സസ്യവർഗ്ഗം ഇല്ലാതാവുന്നതിനോടൊപ്പം അതുണ്ടാക്കുന്ന പ്രവർത്തനങ്ങളുടെ ഫലമായി 30 ഇതര ജീവികളുടെ സ്പീഷീസികൾ നശിക്കുന്നുവന്നാണ് നോർമൻ മേയേഴ്സ് കണ്ടെത്തിയിട്ടുള്ളത്.ആ ചെടിയിൽ തേനുണ്ണാൻ വരുന്ന പൂമ്പാറ്റകൾ ,ശലഭപ്പുഴുക്കളെ തിന്നാനെത്തുന്ന പ്രാണികൾ, ആ പ്രാണികളെ മാത്രം തിന്നു ജീവിക്കുന്ന പക്ഷികൾ-ആ ശൃംഖല അങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു . അതിലെവിടെയെങ്കിലും ഒരു കണ്ണി പൊട്ടിയാൽ തകരുന്നത് ആ ശൃംഖലയപ്പാടെയാണ്.സമുദ്രതീരത്ത് കാറ്റുകൊള്ളാൻ ചെന്നിരിക്കുന്ന നമ്മൾ അലസമായി എടുത്തുമാറ്റുന്ന ഒരു ചെറു കല്ലുപോലും ഇത്തരത്തിലൊരു താളഭംഗം സൃഷ്ടിക്കാ‍ൻ പോന്നതാണ്.

രു പ്രിസത്തിലൂടെ കടന്നുവരുന്ന സൂര്യരശ്മി വർണ്ണങ്ങളേഴും സൃഷ്ടിക്കുന്നതുപോലെ ,പ്രപഞ്ചചൈതന്യമൊട്ടാകെയും വിവിധപ്രകൃതിയിൽ നിറഞ്ഞിരിക്കുന്നു.അടിസ്ഥാനപരമായ ഈ തത്വത്തിൽനിന്ന് വേർപെട്ട് നമ്മുടെ അറിവുകൾ ഓരോ അറകളിലേയ്ക്ക് ഒതുങ്ങിക്കൂടൂന്നു.ഒരു വൃത്തത്തിന്റെ ചാപഖണ്ഡത്തെ വൃത്തമായിത്തന്നെ സങ്കൽ‌പ്പിക്കുകയെന്ന ഭീകരമായ തെറ്റിൽ നാം ചെന്ന് നിപതിച്ചിരിക്കുന്നു.’സ്പെഷ്യലിസ്റ്റുകൾ‘ ഒരു സസ്യത്തെ, ഒരു ജീവനെ, ഒരു തത്വത്തെ അതിന്റെ ചുറ്റുപാടുകളിൽനിന്ന് വേർപെടുത്തി , വിശദീകരിച്ച്,മനസ്സിലാക്കി,ഗവേഷണം തുടരുന്നു…..സത്യം അവിടെനിന്നുമെത്രയോ ദൂരെമാറി വർത്തിക്കുന്നു……

ആശ [ആൻഖ് 1987 ഒക്ടോബർ]

Saturday, May 1, 2010

ശംഖൊലി..

ആമുഖം
കേരളീയരെ പരിസ്ഥിതി എന്നാലെന്തെന്നു പഠിപ്പിച്ചശേഷം കടന്നുപോയ ജോൺസിയുടെ പുസ്തകങ്ങളായ സൂചീമുഖി,ആൻഖ്,പ്രസാദം തുടങ്ങിയ മാസികകളിൽനിന്നും പ്രസക്തമായ ചില കാര്യങ്ങൾ പുതുവായനക്കാർക്കും പുനർവ്വായനക്കർക്കുംവേണ്ടി എടുത്തുചേർക്കുകയാണിവിടെ...വായിക്കുക...ഉൾക്കൊള്ളുക....ജീവിക്കുക....
ആ പാദങ്ങളിൽ പ്രണമിച്ചുകൊണ്ട്....






കേരളീയരായ നാം വാചകക്കസർത്തിൽ പ്രഗത്ഭരാണ്.എതു വിഷയത്തെപ്പറ്റിയും ഘോരം ഘോരം സംസാരിക്കാൻ നമ്മെപ്പോലെ കഴിവുള്ള മറ്റൊരു കൂട്ടർ ഉണ്ടോ എന്നു സംശയമാണ്.നമ്മുടെ ശാസ്ത്രീയവീക്ഷണവും വിഷയാപഗ്രഥനശേഷിയും കേമമത്രെ.

മുക്കീയിടെയായി വാചകക്കസർത്തിന് പുതിയൊരു വിഷയം കിട്ടിയിരിക്കുന്നു-പരിരക്ഷണം .പ്രസംഗങ്ങൾ,ലേഖനങ്ങൾ,കഥകൾ,കവിതകൾ,നാടകങ്ങൾ...ചിറപൊട്ടിയൊഴുകുകയായി.


വാ
ചകമടി നല്ലതുതന്നെ.ആക്രോശങ്ങളും മോശമില്ല.ഉറങ്ങുന്നവനെ ഉണർത്താൻ അവ ഉപകരിക്കും.മടിയന്മാരെ കർമ്മനിരതരാക്കും.പക്ഷെ,ഉറക്കമുണർന്നവൻ എന്തു ചെയ്യണം?


ൻഖ് അവരെക്കുറിച്ചാണു ചിന്തിക്കുന്നത്.നമുക്കൊന്നിച്ച് എന്തെങ്കിലും ചെയ്തുകൂടെ?പ്രകൃതിയെ സ്നേഹിക്കുന്നവർ,മനുഷ്യന്റെ നിലനിൽ‌പ്പ് ആഗ്രഹിക്കുന്നവർ,സുബോധത്തിന്റെ ഉഷസ്സിൽ കണ്ണുതിരുമ്മി എഴുന്നേൽക്കുന്നവർ കൈകോർത്തുപിടിക്കുമ്പോൾ ഓരോ പ്രദേശത്തും എത്ര ചെറുതായാലും അത്തരക്കാരുടെ ചെറുകൂട്ടങ്ങൾ ഉണ്ടാകണം.


പ്ര
കൃതിവിരുദ്ധ ചിന്താഗതിയും പ്രകൃതിവിരുദ്ധജീവിതശൈലിയുംകൊണ്ട് പ്രകൃതിസ്നേഹികളാകാൻ കഴിയില്ല.അതുകൊണ്ട് കാഴ്ച്ചപ്പാടിലും ജീവിതശൈലിയിലും മാറ്റം അനിവാര്യമാണ്.ജീവിതം ലളിതമാക്കുക,ആവശ്യങ്ങൾ കുറക്കുക,ആവശ്യമില്ലാത്തവ വാങ്ങലും ഉപയോഗിക്കലും സംഭരിക്കലും നിർത്തുക.പ്രകൃതിയിൽനിന്നെടുക്കുന്നതെല്ലാം പ്രകൃതിക്കു തിരികെ നൽകുക.പ്രകൃതിയിൽ ഓരോന്നിനും അതിന്റെ ധർമ്മം നിർവഹിക്കാനുണ്ടെന്നും നാമും പ്രകൃതിയുടെ ഒരു കണ്ണി മാത്രമാണെന്നും നിരീക്ഷണപരീക്ഷണങ്ങളിലൂടെ ബോധ്യം വരും.

വിടെയാണ് ഒത്തുചേരലുകളുടെയും കൂട്ടായ ചർച്ചയുടെയും [തലനാരിഴ കീറലല്ല!]പ്രസക്തി.സ്വയം വിമർശനവും പരസ്പര സഹകരണവും ആവശ്യമായിവരും.എല്ലാവരും ഒരേ കുടുംബമാണെന്ന ബോധം ഉളവാകും.രക്തബന്ധങ്ങളെക്കാൾ ഉറപ്പുള്ളത് സ്നേഹബന്ധങ്ങൾക്കാണെന്നും വാങ്ങുന്നതിനെക്കാൾ നല്ലത് കൊടുക്കുന്നതാണെന്നും ജയിക്കുക എന്നതിനോടൊപ്പം തോൽക്കുന്നതും പ്രധാനപ്പെട്ട കാര്യമാണെന്നും നാം മനസ്സിലാക്കും.എല്ലാം ഒന്നാണ് എന്ന സത്യം നാം കാണും.ഒരു മഹാസമുദ്രത്തിലെ വലുതും ചെറുതുമായ ഓളങ്ങളാണ് നാം ഓരോരുത്തരുമെന്ന് നാം തിരിച്ചറിയും.നാമും നമ്മുടെ ലോകവും സമ്പൂർണ്ണ പരിവർത്തനത്തിനു പാത്രീഭവിക്കും.ഏറ്റവും ചെറിയ ബാക്ടീരിയത്തെപ്പോലും നമ്മുടെ സഹോദരനായി കാണാൻ കഴിയും.


കാ
ഴ്ചപ്പാട്,വിശ്വാസം,പ്രവൃത്തി ഇവയാണ് പ്രമാണം.എന്തും സ്വജീവിതത്തിൽ ആരംഭിക്കുന്നു.അതിനു തയ്യാറുള്ളവർ ഒത്തൊരുമിക്കുക.താമസിച്ചാൽ വൈകിപ്പോകും...
ജോൺസി [ആൻഖ് 1987 സെപ്റ്റമ്പർ]